തൊട്ടു തലോടുന്ന കാറ്റു ചില നേരം
തട്ടിക്കൊഴിക്കുന്നു കഷ്ടമാപൂവിനെ!
പെറ്റു വളര്‍ത്തുമീഭൂമിയൊരുനാളില്‍
ചുട്ടെരിച്ചീടും ചിതയൊരുക്കീടുന്നു!
വിശ്വസിച്ചീടുവാനില്ലയിങ്ങൊന്നുമേ
യാശ്വാസമേകുന്നസ്നേഹമതെന്നിയേ
ദൃശ്യമാമീലോകം കാട്ടിത്തരുന്നതാം
ദൃക്കാകും കാരുണ്യമെന്നതൊന്നെന്നിയേ