Archive for May 10, 2015

ലക്ഷണം: ത്രിച്ഛിന്നം മനജരഗം പ്രഹർഷിണിക്ക്

– – –/υ υ υ/υ – υ/– υ –/-

വല്ലാതെന്നകമലരൊന്നുലഞ്ഞിടുമ്പോള്‍

ചൊല്ലുന്നൂ തവ തിരുനാമമെന്റെ ചിത്തം

നല്ലോണം ഹൃദി തെളിയൂ, ഗണേശ! നീയി-

ന്നില്ലാ മേതുണ ചരണാബ്ജമെന്നതെന്ന്യേ

“നേരം പോയ് വെറുതെ”യിതും പറഞ്ഞു കഷ്ടം
പാരെല്ലാം സുഖമണയാനലഞ്ഞിടുന്നൂ
കാരുണ്യം മനസി സദാ തെളിഞ്ഞുവെന്നാല്‍
പാരേകും സുഖ,മതിനായലഞ്ഞിടേണ്ടാ

ബന്ധനം 

Posted: May 10, 2015 in Malayalam

ശുദ്ധമാം സ്നേഹമേ നിന്നെ

ബന്ധിച്ചാരൊരുനാളിലായ് ?

ബുദ്ബുദം തന്നിലാരാവോ

ബന്ധിച്ചീലോകമൊക്കെയും ?

കുടം തന്നില്‍ തെളിഞ്ഞുള്ള

സൂര്യനെ കണ്ടു ചൊല്കയോ

ഞാനെന്റെ മണ്‍ കുടം തന്നില്‍

ബന്ധിച്ചെന്ന കണക്കിലായ് ?

അഷ്ടാവക്ര ഉവാച

ഭാവാഭാവവികാരാശ്ച
സ്വഭാവാദിതി നിശ്ചയീ
നിര്‍വികാരോ ഗതക്ലേശഃ
സുഖേനൈവോപശാമ്യതി (1)

അഷ്ടാവക്രന്‍ പറഞ്ഞു

ഭാവാഭാവം വികാരങ്ങ-
ളറിഞ്ഞീടൂ സ്വഭാവമായ്
ക്ലേശമറ്റു വികാരങ്ങള്‍
വിട്ടു ശാന്തിയണഞ്ഞിടൂ (1)

ഈശ്വരഃ സര്‍വനിര്‍മ്മാതാ
നേഹാന്യ ഇതി നിശ്ചയീ
അന്തര്‍ഗളിതസര്‍വാശഃ
ശാന്തഃ ക്വാപി ന സജ്ജതേ (2)

എല്ലാം നിര്‍ മ്മിച്ചതീശന്‍ താ-
നില്ല മറ്റാരും നിശ്ചയം
ഇതറിഞ്ഞോരനാസക്ത-
നാശ വിട്ടിട്ടു ശാന്തനാം (2)

ആപദഃ സം പദഃ കാലേ
ദൈവദേവേതി നിശ്ചയീ
തൃപ്തഃ സ്വസ്ഥേന്ദ്രിയോ നിത്യം
ന വാഞ്ഛതി ന ശോചതി (3)

സമ്പത്താപത്തുകാലങ്ങള്‍
ഭാഗ്യമെന്നതുറച്ചവന്‍
ശാന്തനാം തൃപ്തനാണെന്നു-
മാശയില്ലൊരുദുഃഖവും (3)

സുഖദുഃഖേ ജന്മമൃതു
ദൈവാദൈവേതി നിശ്ചയീ
സാധ്യാദര്‍ ശീ നിരായാസഃ
കുര്‍ വ്വന്നപി ന ലിപ്യതേ (4)

ജന്മമൃതു സുഖം ദുഃഖം
ദൈവനിശ്ചയമെന്നപോല്‍
അറിഞ്ഞു ചെയ്ക കര്‍ മ്മങ്ങള്‍
തൊടുകില്ലവ ചെയ്കിലും (4)

ചിന്തയാ ജായതേ ദുഃഖം
നാന്യഥേഹേതി നിശ്ചയീ
തയാ ഹീനഃ സുഖീ ശാന്തഃ
സര്‍ വ്വത്ര ഗളിതസ്പൃഹഃ (5)

ചിന്തയാല്‍ വന്നിടും ദുഃഖം
മറ്റൊന്നാലല്ല നിശ്ചയം
ചിന്തയറ്റാശ വിട്ടുള്ളോന്‍
സുഖിച്ചീടുന്നു ശാന്തനായ് (5)

നാഹം ദേഹോ ന മേ ദേഹോ
ബോധോƒഹമിതി നിശ്ചയീ
കൈവല്യം ഇവ സം പ്രാപ്തോ
ന സ്മരത്യകൃതം കൃതം (6)

ദേഹമല്ലയെനിക്കില്ല
ദേഹമെന്നുമുറച്ചവന്‍
ചെയ്ത കര്‍ മ്മങ്ങള്‍ ചെയ്യാതെ
യുള്ളതൊക്കെ സ്മരിച്ചീടാ (6)

ആബ്രഹ്മസ്തം ബപര്യന്തം
അഹമേവേതി നിശ്ചയീ
നിര്‍ വികല്പഃ ശുചിഃ ശാന്തഃ
പ്രാപ്താപ്രാപ്തവിനിര്‍ വൃതഃ (7)

ആബ്രഹ്മതൃണപര്യന്തം
താനെന്നുള്ളിലുറച്ചവന്‍
വികല്പമറ്റുനഷ്ടങ്ങള്‍
ചിന്തിക്കാ ശാന്തനെപ്പൊഴും (7)

നാനാശ്ചര്യമിദം വിശ്വം
ന കിം ചിദിതി നിശ്ചയീ
നിര്‍വാസനഃ സ്പൂര്‍ത്തിമാത്രോ
ന കിം ചിദിവ ശാമ്യതി (8)

ആശ്ചര്യകരമാം വിശ്വ-
മൊന്നുമല്ലെന്നുറച്ചവന്‍
വാസന വിട്ടു ചിദ്രൂപന്‍
ശാന്തനായിട്ടമര്‍ന്നിടും (8)

നേരത്തെയുള്ള അദ്ധ്യായങ്ങളില്‍ ഒന്നും തന്നെ ത്യജിക്കാന്‍ ഇല്ല എന്ന് പറഞ്ഞ അഷ്ടാവക്രമഹര്‍ഷി തന്നെ ഈ അദ്ധ്യായത്തില്‍ ത്യജിക്കാന്‍ തന്നെയാണ്,സൂചിപ്പിക്കുന്നത്…പക്ഷെ അത് എല്ലാം വിട്ടു പോകുന്ന സന്യാസം എന്ന നിലയില്‍ അല്ല, എല്ലാ വ്യാപൃതനായ് തന്നെ ചെയ്യേണ്ട ആന്തരികമായ ത്യാഗം എന്ന നിലയില്‍ ആണ്. ചൈനീസ് സിദ്ധാന്തങ്ങളില്‍ പറയുന്ന wu-wei യും സെന്‍ മാസ്റ്ററുടെ പരമോന്നതമായ അവസ്ഥയും ആയാണ്  ഞാന്‍ മനസ്സിലാക്കുന്നത്

അഷ്ടാവക്ര ഉവാച

വിഹായ വൈരിണം കാമ-
മര്‍ത്ഥം  ചാനര്‍ത്ഥസംകുലം
ധര്‍മ്മമപ്യേതയോര്‍ ഹേതും
സര്‍വത്രാനാദരം കുരു (1)

അഷ്ടാവക്രന്‍ പറഞ്ഞു

വിട്ടീടൂ കാമമനര്‍ത്ഥം
നല്കീടുമര്‍ത്ഥവുമൊപ്പം
രണ്ടിന്നും ഹേതുവായീടും
ധര്‍മ്മത്തെയും വിട്ടുകൊള്‍ക (1)

സ്വപ്നേന്ദ്രജാലവത് പശ്യ
ദിനാനി ത്രീണി പഞ്ച വാ
മിത്രക്ഷേത്രധനാഗാര-
ദാരാദയാദി സമ്പദഃ (2)

മിത്രം ഭൂമി ധനം ദാരാ-
യെന്നീ സമ്പാദ്യമൊക്കെയും
ചില നാളില്‍ മറഞ്ഞീടും
കാണ്‌ക സ്വപ്നമായ് മായയായ് (2)

യത്ര യത്ര ഭവേത്തൃഷ്ണാ
സം സാരം വിദ്ധി തത്ര വൈ
പ്രൌഢവൈരാഗ്യാമാശ്രിത്യ
വിതതൃഷ്ണഃ സുഖീ ഭവ (3)

തൃഷ്ണ കാണുന്നിടം തന്നെ
സം സാരം നീ ധരിച്ചിടൂ
വൈര്യാഗ്യമൊന്നിനാല്‍ തൃഷ്ണ
വിട്ടു നീ നേടു സൌഖ്യവും (3)

തൃഷ്ണാമാത്രാത്മകോ ബന്ധ-
സ്തന്നാശോ മോക്ഷ ഉച്യതേ
ഭവാസംസക്തിമാത്രേണ
പ്രാപ്തി തുഷ്ടിര്‍മുഹുര്‍മുഹുഃ (4)

തൃഷ്ണ ബന്ധമതിന്‍ നാശം
മോക്ഷവെന്നത്രെ ചൊല്വതും
ആസക്തിയറ്റുവെന്നാലോ
നിത്യാനന്ദം ലഭിച്ചിടും (4)

ത്വമേകശ്ചേതനഃ ശുദ്ധോ
ജഡം വിശ്വമസത്തഥാ
അവിദ്യാപി ന കിഞ്ചിത്സാ
കാ ബുഭുത്സാ തഥാപി തേ (5)

ശുദ്ധചേതനയാകും നീ
ജഡം ലോകമസത്തു താന്‍
ഉണ്മയല്ലതവിദ്യാ താ-
നെന്നാല്‍ ജിജ്ഞാസയെന്തിനായ് (5)

രാജ്യം സുതാഃ കളത്രാണി
ശരീരാണി സുഖാനി ച
സം സക്തസ്യാപി നഷ്ടാനി
തവ ജന്മനി ജന്മനി (6)

രാജ്യം സുതര്‍ കളത്രങ്ങള്‍
ശരീരം സുഖമെന്നിവ
ആസക്തിയോടെ വാണിട്ടും
എത്ര ജന്മത്തില്‍ നഷ്ടമായ് (6)

അലമര്‍ത്ഥേന കാമേന
സുകൃതേനാപി കര്‍മ്മണാ
ഏഭ്യഃ സംസാരകാന്താരേ
ന വിശ്രാമഭൂന്മനഃ (7)

അര്‍ത്ഥകാമങ്ങളും കര്‍മ്മം
വേണ്ടാ സുകൃതമാകിലും
സംസാരകാനനം തന്നില്‍
മനശ്ശാന്തി തരില്ലിവ (7)

കൃതം ന കതി ജന്മാനി
കായേന മനസാ ഗിരാ
ദുഃഖമായാസദം കര്‍മ്മ
തദദ്യാപ്യുപരമ്യതാം (8)

ദേഹത്താല്‍ മനസാ വാക്കാല്‍
ചെയ്തു ജന്മാന്തരേ കര്‍മ്മം
ദുഃഖമേകുന്നതെല്ലാമി-
ന്നിപ്പോള്‍ നീയതു വിട്ടിടൂ (8)

പലജന്മത്തിലും ചെയ്തു
കര്‍മ്മങ്ങള്‍ പല മട്ടിലും
ദുഃഖമേകുമറിഞ്ഞിട്ടി-
ന്നിപ്പോള്‍ നീയതു വിട്ടിടൂ (8)