Archive for May 14, 2015

പാപമേതേതുമാകട്ടെ

ജന്മാന്തരകൃതങ്ങളായ്

പ്രദക്ഷിണം ചെയ്തുവെന്നാ-

ലവയെല്ലാം നശിച്ചുപോം

പ്രചോദനം:

“യാനി യാനിച പാപാനി

ജന്മാന്തര കൃതാനിച
താനി താനി വിനശ്യന്തി

പ്രദക്ഷിണപദേപദേ”

പുലരിയായ് ധരയീറനുടുത്തു തന്‍
പടി കടന്നു വരുന്നതു കാണ്‌കവേ
പുളകമോടതു കണ്ടു രസിച്ചതാ
പകലവന്‍ ദിവി നില്പതു കാണ്മു ഞാന്‍
പ്രിയതരം പല വാക്കുര ചെയ്തവന്‍
പൃഥിവിയെത്തഴുകാനണയുന്നിതാ
പരിഭവം പറയും പുനരീധര
പ്രിയനൊടൊത്തുരസിച്ചു നടക്കയായ്
കിരണമാം കരമോടു ദിവാകരന്‍
ധരണിയെത്തഴുകും സമയത്തഥ
കരയുമോ? ധര തന്നുടെ കണ്ണിലായ്
വരുവതെ,ന്തതു നിര്‍വൃതിയല്ലയോ?