ധ്യാനം

Posted: June 15, 2015 in ശാര്‍ദ്ദൂലവിക്രീഡിതം

അഞ്ചാളുണ്ടു തുണയ്‌ക്കു നിത്യ, മവരും കാലം ചതിച്ചീടവേ
വഞ്ചിപ്പെട്ടുഴലുന്നു, ധര്‍മ്മമധുനാ വാഴുന്നു കാട്ടില്‍ ഹരേ
നെഞ്ചൂക്കല്ലൊരഹന്തയോടെ വരുമാവില്ലിന്റെവീമ്പല്ലേ മേ
നെഞ്ചില്‍ ത്തന്നെയിരുന്നു കാത്തരുളുമീകാരുണ്യമാണാശ്രയം

എന്നും കണ്ണിനു കാഴ്ചയേകുമൊളിയും കാതില്‍ വരും നാദവും
തന്നെത്താനെ വിരിഞ്ഞപൂവിലണയുന്നാതേനുമാഗന്ധവും
എന്നല്ലെന്നുടലിന്നുതൊട്ടറിയുമെന്തെന്തൊക്കെയായീടിലും
നിന്നില്‍ നിന്നു വിഭിന്നമല്ലിതറിയാന്‍ നീ തന്നെയാണാശ്രയം

Leave a comment