ആപത്തിലെന്തു കരണീയമറിഞ്ഞു കൊള്‍കാ
ശ്രീപാര്‍വ്വതീപദയുഗം ഹൃദിയോര്‍ക്ക,യെന്തേ
ആ പാദമോര്‍ക്കി, ലനിശം തുണയായ് വിരിഞ്ച-
ന്നൊപ്പം വരും സകലദേവഗണങ്ങളത്രേ
വരുന്നു ദുഃഖമെങ്കിലോ സ്മരിക്ക ഗൌരി തന്‍ പദം
സ്മരിക്കിലെന്തു നേടിടാം വരും തുണയ്ക്കുവാന്‍ സദാ
വിരിഞ്ചനൊപ്പമായി ദേവവര്‍ഗ്ഗമൊക്കെ ഭക്തരേ-
യെരിക്കുകില്ല വാഴ്വിലുള്ള സങ്കടങ്ങളേതുമേ
(കാക്കശ്ശേരി ഭട്ടതിരിയ്ക്ക് കടപ്പാട്)