ഇരുട്ടാല്‍ പാരെല്ലാം മറയുമളവില്‍-
ത്താനെ തെളിയും
പൊരുള്‍ നീ താന്‍, കൃഷ്ണാ! നിറവുമതിനാല്‍
കൃഷ്ണനിറമായ്
തരുന്നാനന്ദത്താ, ലകലുമിരുളെ-
ല്ലാമെ കതിരോന്‍
വരുമ്പോളെന്നോണം, മറയുമുടന-
ജ്ഞാനതിമിരം
മനക്കണ്ണാല്‍ കാണും പൊരുളു ഭഗവാ-
നത്രെ, യറിയാ-
നെനിക്കാവാതല്ലോ ദിനവുമിവിടെ-
ത്തേടുവതു ഞാന്‍
കനിഞ്ഞെന്നുള്‍ത്താരില്‍ ത്തെളിക, പകരൂ
ഭക്തി, യതിനായ്
നിനക്കായേകുന്നേന്‍ മനകമലമി
പ്പോഴെ, കനിയൂ