വൃന്ദാവനത്തെയൊരുവേള വെടിഞ്ഞു ദൂരെ-
ച്ചെന്നേക്കുമിങ്ങിരുളിലായ് മറയാം ചിലപ്പോള്‍
എന്നാലവന്‍ മുരളിയൂതിയമര്‍ന്നിടുന്നു-
ണ്ടെന്നും മനസ്സിലതുരാധിക തന്നെയല്ലേ
ഒന്നാണു രണ്ടു പൊരുളല്ലവരത്രെ കാണാ-
മൊന്നിച്ചു തന്നെ വിരഹം മറ മാത്രമല്ലേ
എന്മാനസം പശുപയാണവളോടുകൂടെ-
ത്തന്നെസ്സദാ മരുവിടുന്നു മരുത്‌പുരേശന്‍