ആരിലും കരുണ പെയ്തുകൊണ്ടു കൊ-
ല്ലൂരിലെന്നുമമരുന്നപോലവേ
വാരിജാക്ഷി! കൃപ തൂകിയെന്റെ ഹൃ –
ത്താരിലും തെളിക ശാന്തിയേകുവാൻ
വാണിയായ്, ഗിരിജയായി, ലക്ഷ്മിയായ്
വാണിടുന്ന പരമപ്രകാശമേ
പാണികൂപ്പിയടിയൻ നമിപ്പു സദ്-
വാണിയായ് തെളിക നാവിലെപ്പൊഴും
കാളിടുന്ന വിഷമങ്ങളാറ്റുവാൻ
കാളിയായ് തെളിയണേ സദാശിവേ
വാളിനാലരിക ദുഃഷ്ടചിന്തയെ –
ന്നാളിലും കള കളഞ്ഞിടുന്നപോൽ