കവിമനസ്സിലെച്ചിന്തയുൾത്തടം
കവിയുമാറണഞ്ഞെന്നപോലവേ
ഇവിടെ ഞാൻ കുറിക്കുന്ന വാക്കുനൽ-
‘ക്കവിതപോൽ സദാ മോദമേകണം’
Archive for November 9, 2020
ശുകനുതാതനാം വ്യാസമാമുനി
സുതനകന്നുപോകുന്നവേളയിൽ
മകനെയോർത്തഹോകേണുവുത്തരം
പകരമോതി പോൽ വൃക്ഷജാലവും
പ്രചോദനം (മൊഴിമാറ്റമല്ല):
യം പ്രവ്രജന്തമനുപേതമപേതകൃത്യം
ദ്വൈപായനോ വിരഹകാതര ആജുഹാവ
പുത്രേതി തന്‍മയതയാ തരവോഭിനേദു-
സ്തം സര്‍വ്വഭൂതഹൃദയം മുനിമാനതോതസ്മി
മുരുകാ നിൻ ചരണയുഗത്തിൽ ശരണമടഞ്ഞീടുവതിന്നായ്
വരുമെന്നിൽ ചൊരിയണമേ നീ തവ കൃപയെന്നും വഴിപോലെ
കരുണാർദ്രം തുണയരുളേണം ഭയമിവനറ്റീടുവതിന്നായ്
തിരുനാമസ്മരണയുണർത്തീട്ടഭയപദം മേ തരികെന്നും.
അർക്കൻമറഞ്ഞു പടരുന്നു കൂരിരുൾ
പൂക്കുന്നുമേലെ ശുഭതാരകങ്ങളും
തൃക്കാൽക്കലിന്നു തിരിവച്ചുകുമ്പിടാം
മുക്കണ്ണ! നെന്നെ കനിവോടെ കാക്കണേ
സംഗമേശപ്രഭോ കാത്തുരക്ഷിക്ക ദു-
സ്സംഗമെല്ലാമകറ്റേണമേ നിത്യവും
സംഗമില്ലാതെ വാണീടുവാനായി സ-
ത്സംഗഭാഗ്യം തരൂ ജീവനെക്കാലവും
ആപത്തുകളെല്ലാമകലാനായ് തുണയേകും
ശ്രീപാർവ്വതിതൻപാദയുഗം താനഖിലർക്കും
ആ പത്തുകളിൽ ക്കൂപ്പി വണങ്ങൂ മനമേ നീ
താപത്രയമേശാതെ വസിച്ചീടുവതിന്നായ്
ആരാണു, ചൊൽക, വിനയാന്വിതനിങ്ങു സത്യം
പാരിൽ തിരക്കുമൊരുശാസ്ത്രവിദഗ്ദ്ധനാണോ?
നേരിങ്ങു പണ്ടെഴുതിവച്ചൊരുബുക്കിലാണെ-
ന്നേരത്തുമോതിയമരുന്നൊരുമൂഢനാണോ?
ഭക്തൻ്റെ നെഞ്ചാം കമലത്തിലെന്നും
നൃത്തം ചവിട്ടുന്ന മരുത്പുരേശൻ
ഹസ്തത്തിലോടക്കുഴൽ വെണ്ണയും ചേർ-
ന്നുൾത്താരിലാടുന്നതു കണ്ടിടാവൂ
പ്രചോദനം: ഗുരുവായൂരപ്പൻ്റെ ഇന്നലത്തെ അലങ്കാരം വർണ്ണിച്ചുകൊണ്ടുള്ള വാട്ട്സപ്പ് മെസ്സേജ്
തുമ്പിക്കൈത്തലയില്‍ വച്ചെന്‍
തമ്പുരാന്‍ വരമേകണം
തുമ്പമെല്ലാമകറ്റും ശ്രീ-
ശംഭുപുത്രനു വന്ദനം