എന്തുകണ്ടിത്രചൂടായീ –
ടുന്നു നീ സൂര്യ! ചൊല്ലുമോ
അന്തിക്കും ഭൂമിയെപ്പറ്റി –
ച്ചിന്തിച്ചാൽ തവ മാനസം
എന്തും സഹിക്കുമപ്പാവം
സന്തതം തെല്ലിതോർക്ക നീ
സന്താപത്തിലുലഞ്ഞാലും
വൻ താപം ധര നൽകിടാ
മറക്കാൻ തൻ്റെ ദുഃഖങ്ങൾ
മറയ്ക്കാൻ പുഞ്ചിരിക്കുവാൻ
പറഞ്ഞു വഴികാട്ടുന്നു –
ഉളുറപ്പുള്ളോളിവൾ ധ്രുവം
ചിരിച്ചു വെട്ടമിപ്പാരിൽ
ചൊരിഞ്ഞീടുവതേ ചിതം
ശരിക്കുമതു നീ ചെയ്താൽ
ചരിക്കുമതുപോൽ ജനം