പണ്ടൊരുകാലത്തു വൃക്ഷമെന്നുള്ളപേർ
പൂണ്ടൊന്നു ഭൂമിയിലുണ്ടായിരുന്നുപോൽ!
ചൂടകറ്റീടുവാൻ പാകത്തിലായ് തണൽ
ചുറ്റിലുമായതു ജീവനും നൽകിപോൽ!
കായും കനികളും പ്രാണനും നിത്യവും
കാരുണ്യമോടേറ്റമേകിയെല്ലാവർക്കും
നാളെയിക്കാലത്തെപ്പറ്റിയിമ്മട്ടിലാ-
യാളുകൾ ചൊല്ലിപ്പഠിപ്പിക്കുമെന്നാകാം