പൂര്‍ണ്ണത്രയീശാ! ഭഗവാനെ നിന്നെയോ
വര്‍ണ്ണിക്കുവാനാവതെനിക്കു, മാനസം
അര്‍ണ്ണോജമായ് കണ്ടതു വച്ചു കൂപ്പിടാ-
നര്‍ണ്ണോജനേത്രാ! തുനിയുന്നതാണു ഞാന്‍
നിന്നെപ്പിരിഞ്ഞീടുക വയ്യയെന്നു തേ-
ങ്ങുന്നോരു നങ്ങേമ്മയൊടെന്നപോലെയായ്
എന്മുന്നിലെന്നാണു വരുന്നതെന്നെ നീ
നിന്നോടു ചേര്‍ക്കുന്നതുമോതുമോ ഭവാന്‍