തൃക്കാല്‍ക്കലേകു ശരണാഗതിയെന്‍ മുരാരേ (1)
ഇക്കാണ്മതൊക്കെ മറയുന്നതു തന്നെയാണി-
ങ്ങെക്കാലവും മരുവിടും പൊരുളങ്ങു മാത്രം
ഇക്കാലമൊന്നു തെളിയേണമെനിക്കു ചിത്തേ
തൃക്കാല്‍ക്കലേകു ശരണാഗതി വിശ്വനാഥാ (2)
ഭക്തന്നു നിത്യമഭയം ഭഗവത് പദാബ്ജം
ചിത്ക്കാമ്പിലെന്നുമതു കാണുവതായ് വരേണം
എക്കാലവും സദയമങ്ങു വസിച്ചിടേണേ
തൃക്കാല്‍ക്കലേകു ശരണാഗതിയെന്‍ ഹരേ നീ (3)
ചിക്കെന്നണഞ്ഞുടനെയങ്ങു മറഞ്ഞു പോകു-
ന്നൊക്കുന്നതില്ല മിഴിയാലെയെനിക്കു കാണാന്‍
നില്ക്കേണമെന്റെ ഹൃദി കാണുവതായിടാനായ്
തൃക്കാല്‍ക്കലേകു ശരണാഗതിയെന്റെ കൃഷ്ണാ (4)
തൃക്കാല്‍ക്കലേകു ശരണാഗതി പദ്മനാഭാ (5)
തൃക്കാല്‍ക്കലേകു ശരണം നിഗമേശ! നിത്യം (6)
തൃക്കാല്‍ക്കലേകു ശരണം ഗുരുവായുരപ്പാ (7)
പങ്കേരുഹാക്ഷ! മമ മാനസപദ്മമാം ശ്രീ-
രംഗത്തിലെന്നുമമരുന്നതു കാണുവാനായ്
തൃക്കൺകടാക്ഷബലമേകുക ജീവനെന്നും
തൃക്കാല്‍ക്കലേകു ശരണാഗതി രംഗനാഥാ! (8)
നിന്‍ കാല്ക്കലെന്നുമഭയം തിരുവെങ്കടത്തില്‍
നല്‍കുന്നതായ കരുണാനിധിയേ നമസ്തേ
പങ്കം കളഞ്ഞു മമ മാനസതാരിലെന്നും
തൃക്കാല്‍ക്കലേകു ശരണാഗതി വെങ്കടേശാ (9)