ഗുരുവായുപുരത്തിലെന്നുമേ
മരുവീടുവതായ സത്യമേ
കരുണാദ്രമമർന്നിടേണമേ
ഗുരുവായ്. മമ മാനസത്തിലായ്
(സുമുഖി)
ഗുരുവായുപുരത്തിലെന്നുമേ
മരുവീടുവതായ സത്യമേ
കരുണാദ്രമമർന്നിടേണമേ
ഗുരുവായ്. മമ മാനസത്തിലായ്
(സുമുഖി)
വരുമേ സഗണദ്വയമാദ്യമെ-
ന്നറിയൂ സുമുഖിയ്ക്കു പിന്നെയോ
ഗുരുവന്ത്യമതിന്നു മുന്നെയായ്
വരണം ജഗണം യഥോചിതം
ശിവനകമേ തെളിയുന്ന സത്യമാ-
യിവനറിയാന്‍ വഴി കാട്ടു പത്നിയാം
ശിവ സദയം, പ്രണമിപ്പു നിത്യവും
തവ ചരണേ ശിവശക്തിരൂപിണീ
ഒരു ജയിലില്‍ പല നാള്‍ വസിച്ചു പു-
ത്രരെയഖിലം ബത! കൊന്നു കംസനും
ഒരു ദിനമങ്ങുളവായി കണ്ണ! നിന്‍
കരുണ ഭവാന്‍ സുതനായ് പിറന്നു പോല്‍
മിഴിയിണയില്‍ നിറയുന്ന നീരിനോ
കഴിയുവതെന്നകതാരിലെന്നുമേ
മഴമുകിലിന്‍ നിറമുള്ള നിന്റെയാ
കഴലിണകള്‍ തഴുകാന്‍ കൃപാനിധേ
കരിമുകിലുള്ളൊരുവാനിലല്ലയോ
വിരിയുവതാമഴവില്ലു നൊമ്പരം
വരുമളവില്‍ ഹൃദിയോര്‍ക്ക കാണ്മതായ്
വരുമൊരുനാള്‍ ഭുവി സൌഖ്യമെന്നതും
നഗണമുടന്‍ യതിയഞ്ചിലായ് തഥാ
ജഗണയുഗം വരുമത്രെ പിന്നെയോ
രഗണമിതിന്‍ പടിയൊത്തു ചേരുകില്‍
സുഖകരമാണതു തന്നെ മാനിനി
എന്താണു മാര്‍ഗ്ഗമറിയില്ലയെനിക്കു കാണാ-
നിന്നാവതില്ല കരുണാമയ! നിന്‍ സ്വരൂപം
എന്നാലുമിങ്ങറിവതൊക്കെ ഭവാന്‍ സ്വയം താ-
നെന്നോര്‍ത്തു വാഴ്വു ശരണാഗതിയേകിടേണേ
ഭക്തിയ്ക്കൊപ്പം ജ്ഞാനവൈ രാഗ്യമെല്ലാം
മുക്തിയ്ക്കായാ സര്‍വ്വദൃക്ക് വ്യാസനോതി
ഭക്തര്‍ക്കായി ട്ടത്രെയാ പദപദ്മേ
ഭക്ത്യാ കൂപ്പീ ടുന്നുവെ ക്കാലവും ഞാന്‍
കാണാന്‍ കഴിഞ്ഞുവസുരന്നതു ജന്മപുണ്യം
കാണുന്നവര്‍ക്കു ഭയമേകിയവന്നു പക്ഷേ
കാണാവതായ് കരുണയായ് മടിയില്‍ ക്കിടത്താ-
നാണത്രെ വന്നു ഭഗവാന്‍ കൃപയാരറിഞ്ഞൂ