തിരുവെങ്കടമലമേലഥ മമ മാനസമലരിൽ
കരുണാമൃതമരുളീടിന ഭഗവൻ! ഭയമകലാൻ
ഗുരുവായ് വഴിയിവനേകുക സദയം, ഭുവി സതതം
കരുണാലയ പരിപാലയ, ശരണം തവ ചരണം
Archive for March 15, 2024
ഉദ്യത്സൂര്യാംശു തൊട്ടെന്നും
ഉണരുംപുതുനാൾ ഭുവി
കാലമാമാറിനാലുണ്ടാ-
മതിനിങ്ങുനിയന്ത്രണം
വെള്ളത്തിലുള്ളൊരുമീനിനും ദാഹമി-
ങ്ങുള്ളതോ, ശൈത്യമാസൂര്യനിലോ?
ഉള്ളിലും ചുറ്റിലുമുള്ളവൻ കണ്ണനെ –
ന്നുള്ളമേ! തേടുന്നു ലോകത്തിലോ?
പ്രചോദനം (മൊഴിമാറ്റമല്ല)
ദൈത്യയാം പൂതനയ്ക്കുണ്ടാ-
യുൾത്താരിൽ മോഹമേറ്റവും
ഭക്തവത്സലനെപുൽകാൻ
മുത്തിസ്തന്യം കൊടുക്കുവാൻ
മാതൃസ്നേഹം കണക്കായ് താൻ
മാധവൻ കണ്ടു നൽകി്പോൽ
മുക്തിയാപൂതനയ്ക്കേകി
തത്ക്ഷണം കരുണാമയൻ
ഉത്കലാസുരനും മോഹം
ഹൃത്താരിൽ വന്നുചേർന്നുപോൽ
കണ്ണനെക്കാണുവാനും തൃ-
പ്പാദസ്പർശസുഖത്തിനും
മെയ്യില്ലാത്തവനെവ്വണ്ണം
സ്പർശനം കിട്ടുമാകയാൽ
ശകടത്തിൽ സ്വയം ചേർന്നൂ
കൃഷ്ണസ്പർശേന മുക്തനായ്
ദുർവ്വാസാവിൻ്റെ ശാപത്താൽ
ദൈത്യനായ് പാണ്ഡ്യമന്നവൻ
കൊടുങ്കാറ്റായെടുത്തത്രേ
കൈയിലാക്കണ്ണനെസ്വയം
കണ്ണനെക്കൊണ്ടുപോയ് വേഗം
തൃണാവർത്താഖ്യനാമവൻ
ശ്രീകൃഷ്ണകൃപയാൽ തന്നെ
മുക്തനായ് ദൈത്യനക്ഷണം
പ്രചോദനം: ഗർഗ്ഗഭാഗവതം
കുലശേഖരനൃപപൂജിത, നജിതൻ, പുകളെഴുമാ-
കുലശേഖരപുരി തന്നിലെയൊരുകോവിലലമരും
ബലസോദര, നജനെത്തൊഴുതിവനോതുവതിതുതാൻ
നലമേകുക സതതം ഭുവി മമ സോദരനജനും
ആർക്കുവേണ്ടിയിറുത്തേനി –
പ്പൂക്കളെ, കഷ്ടമോർക്കുകിൽ
ഒക്കെ വാടിക്കരിഞ്ഞീടും
ചിക്കെന്നിക്കാലമോർപ്പൂ ഞാൻ
ദേവനായ് പൂജ ചെയ്യാനീ
പൂവെന്തിന്നായിറുക്കണം
ജീവനില്ലേയതിൽ, പാരം
നോവില്ലേയതിനേറ്റവും
കിടയ്ക്ക മൂട്ടയ്ക്കൊരു പർവ്വതം പോൽ
വിത്താണു കീടത്തിനു ലോകമത്രേ
മാക്രിക്കു കേമം കിണറാ, ഴിയെന്നാൽ
കാണാത്തതാ, ണില്ലതു വാഴ്‌വിലത്രേ
മനുഷ്യനീ വാഴ്‌വിനു നാഥനെന്നും
താനെന്നുചിന്തിച്ചുവസിച്ചിടുന്നൂ
നിരന്തരം കാണുവതെന്തതത്രേ
നേരെന്നുതാനോർത്തുവസിപ്പു ലോകർ
പ്രചോദനം: തുക്കാറാം
പിറക്കുമിടമേകില്ലാ
പാരിൽ മാന്യതയാർക്കുമേ
ശിരസ്സിൽ ജന്മമുണ്ടായോ –
രീരിനാദരവേകുമോ ?