പണ്ടു കാട്ടിലമരുന്നതാം മുളം –
തണ്ടറുത്തു കളവേണുവാക്കിയോൻ
തണ്ടറുത്തു പദഭക്തി നൽകി, ഞാൻ
കണ്ടറിഞ്ഞു കൃപയെൻ്റെ ഗാനമായ്
Archive for March 26, 2024
വായുവിൽ ഗൂഢമായ് തങ്ങുന്ന ബാഷ്പത്തെ
വാനിലെ മേഘത്തിനുള്ളിലായ് ചേർത്തുടൻ
കാർമേഘമായ് മാറ്റി, തപ്തമാം ഭൂമിക്കു
കാരുണ്യവർഷമേകുന്നവനല്ലയോ
ആരുമേ കാണാതെയുള്ളിൽ പതുങ്ങിടു-
മോരോ വിചാരവും വാക്കാക്കി നിത്യവും
ശ്ലോകം രചിക്കുവാൻ പാകത്തിലാക്കുന്ന –
താകൃപയ്ക്കോതുന്നു നന്ദി ഞാനെന്നുമേ
‘
ഗോപിമാർ വച്ചതാം വെണ്ണയും തൈരുമാ-
ഗോവിന്ദൻ കട്ടെടുത്തെന്നാകിലും
കോപിച്ചതില്ലവർ, മോഷ്ടിച്ചവയ്ക്കൊപ്പം
ഗോപീമനം പോലും കട്ടു ചോരൻ
മോഷ്ടിക്കുവാനായൊരുമ്പെട്ടിടുന്നതും
മോഷണം നന്നായ് പഠിച്ചുവേണം
ഉറങ്ങാൻ കാലമാകുമ്പോൾ
ഗുഡ്നൈറ്റോതിപ്പിരിഞ്ഞവർ
ഗുഡ്നൈറ്റോതിയുമിക്കാലം
ലൈക്കും നോക്കിയിരുന്നിടും
മല, കാടു, മാറു,, മലതല്ലുമാഴിയും
മലരെന്നുവേണ്ട, കിളി, കാറ്റുമോതിടും
മലയാളഭാഷ മധുപോലെ, മഞ്ഞുമാ-
മലപോൽ തരുന്നുകുളിരേതുകാലവും
ആത്മാ നീ, ഉമയെന്മനം, സഹചരർ
പ്രാണങ്ങൾ, ദേഹം ഗൃഹം
പൂജാർത്ഥം വിഷയോപഭോഗമതുപോൽ-
സ്വാപം സമാധിസ്ഥിതിഃ
സഞ്ചാരം ഹര! നിൻ പ്രദക്ഷിണമിവൻ
ചൊല്ലുന്നതെല്ലാം സ്തവം
ചെയ്തീടും മമ കർമ്മമൊക്കെ ശിവനേ!
നൂനം തവാരാധനം
പ്രചോദനം:
ആത്മാ ത്വം ഗിരിജാ മതിഃ സഹചരാഃ പ്രാണാഃ ശരീരം ഗൃഹം
പൂജാ തേ വിഷയോപഭോഗരചനാ നിദ്രാ സമാധിസ്ഥിതിഃ
സഞ്ചാരഃ പദയോഃ പ്രദക്ഷിണവിധിഃ സ്തോത്രാണി സർവാ ഗിരോ
യദ്യത്കർമ കരോമി തത്തദഖിലം ശംഭോ തവാരാധനം
ദൂരത്തു തൻകണ്ണുനട്ടുനിൽക്കുന്നിവ –
ളാരുതാൻ കാക്കുന്നതാരെയാവാം?