പൊയ്പോയ് മാഞ്ഞൊരു നാളിനെപ്രതി വൃഥാ
ചിന്തിപ്പതെന്തിന്നു നാ-
മിപ്പോൾ, പോയതുപോ, യതിൻ്റെ കുഴിമാ –
ടത്തിൽ തിരഞ്ഞീടണോ?
തപ്പുമ്പോൾ പലതും പുറത്തുവരുമാ-
ദൃശ്യങ്ങൾ നോവേറ്റമി –
ങ്ങുൾപ്പൂവിൽ പകരാം നമുക്കു, ഹിതമാ-
യെന്തൊന്നു വന്നീടുവാൻ

മാറ്റം പോയ ദിനത്തിലാർക്കു പകരാ-
നാവുന്നഹോ , നാളെയെ –
പ്പറ്റിച്ചിന്തന ചെയ്തുമെന്തു ഗുണമീ –
ലോകർക്കു വന്നീടുവാൻ?
പറ്റുംപോൽ തുണയന്യനേകിയമരാൻ
സാധിക്കുമെന്നാലതാ
ണേറ്റം നല്ലതു, പോയനാളിലമരാ-
നില്ലേതുമേ കൌതുകം

Leave a comment